വ്യാപാരവും നിക്ഷേപവും വർദ്ധിപ്പിക്കാൻ ഒരുങ്ങി ഇന്ത്യയും നോർവേയും
ഇന്ത്യയും നോര്‍വേയും തമ്മിലുള്ള വ്യാപാരവും നിക്ഷേപ ബന്ധവും മെച്ചപ്പെടുത്തുന്നതിനുള്ള വിവിധ വഴികള്‍ തിങ്കളാഴ്ച ചര്‍ച്ച ചെയ്യും. ഇന്ത്യയുടെ വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലും, ഇന്ത്യയിലെ നോര്‍വേ അംബാസഡര്‍ മെയ്-എലിന് സ്റ്റെനറുടെ നേതൃത്വത്തിലുള്ള നോര്‍വീജിയന്‍ വ്യവസായ പ്രതിനിധി സംഘവും ചര്‍ച്ചകളില്‍ പങ്കെടുക്കും.
മുംബൈയില്‍ നടക്കുന്ന ഇന്ത്യ-നോര്‍വേ ബിസിനസ് റൗണ്ട് ടേബിളില്‍, ഇന്ത്യയില്‍ കൂടുതല്‍ നോര്‍വീജിയന്‍ നിക്ഷേപങ്ങള്‍ക്കുള്ള പ്രധാന അവസരങ്ങളെ കുറിച്ചും, വിവിധ മേഖലകളില്‍ സഹകരണമുള്ള സാധ്യതകളെ കുറിച്ചും മന്ത്രി ഗോയല്‍ ചര്‍ച്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയും EFTA രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിനെ (FTA) ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളാണ് പ്രധാന പ്രശ്നം. ഇന്ത്യ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപം EFTA രാജ്യങ്ങളില്‍ നിന്നും ആകര്‍ഷിക്കാന്‍ ശ്രമിക്കുകയാണ്.
ലോജിസ്റ്റിക്സ്, സപ്ലൈ ചെയിന്‍, കണക്റ്റിവിറ്റി, മാരിടൈം, ഊര്‍ജം, സര്‍ക്കുലര്‍ ഇക്കോണമി, ഭക്ഷ്യ-കൃഷി, ഇന്‍ഫ്രാസ്ട്രക്ചര്‍, ടെക്നോളജി തുടങ്ങിയ മേഖലകളില്‍ നിക്ഷേപങ്ങള്‍ക്കുള്ള അവസരങ്ങളെ ഇരുരാജ്യങ്ങളും വിശദമായി വിലയിരുത്തും.