July 21, 2026

എയര്‍ഇന്ത്യ അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടിയ യാത്രക്കാരന് പണം തിരികെ നല്‍കി

0

ചിക്കാഗോ-ഡല്‍ഹി വിമാനത്തിലെ ഫസ്റ്റ് ക്ലാസ് ക്യാബിനിലെ സൗകര്യങ്ങളെക്കുറിച്ച് പരാതിപ്പെട്ട ഇന്ത്യാക്കാരനായ സിഇഒയ്ക്കു എയര്‍ ഇന്ത്യ വിമാന ചാർജ് തിരികെ നല്‍കിയതായി അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അദ്ദേഹം ക്യാബിനിലെ പല പോരായ്മകളെ കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞ വീഡിയോ വൈറലായിരുന്നു. എയര്‍ ഇന്ത്യ ഇതുവരെ ഔദ്യോഗിക പ്രതികരണം നല്‍കിയിട്ടില്ല.

‘ഞാന്‍ ഇതുവരെ പോയിട്ടുള്ളതില്‍ വച്ച് ഏറ്റവും മോശം ഫസ്റ്റ് ക്ലാസ് ക്യാബിനില്‍ എന്നോടൊപ്പം വരൂ,’ അടുത്തിടെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ അനിപ് പട്ടേല്‍ തന്റെ വിമാനത്തെക്കുറിച്ച് വിശദമായി പരാമര്‍ശിച്ചു.സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍, താന്‍ അടുത്തിടെ ചിക്കാഗോയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള 15 മണിക്കൂര്‍ നോണ്‍-സ്റ്റോപ്പ് ഫ്‌ളൈറ്റിലെ ഫസ്റ്റ് ക്ലാസ് ക്യാബിനാണ് മനോഹരമല്ലെന്ന് പട്ടേല്‍ പരാതിപ്പെട്ടത്.മറ്റ് പ്രശ്നങ്ങള്‍ക്കൊപ്പം, വൈഫൈ ഇല്ലെന്നും വിമാനത്തിനുള്ളിലെ വിനോദം മുഴുവന്‍ കുറവാണെന്നും അദ്ദേഹം പറഞ്ഞു.പിന്നീട്, താന്‍ പരാതിയൊന്നും നല്‍കിയിട്ടില്ലെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ കണ്ട എയര്‍ലൈന്‍ തന്നെ വിളിച്ച് പണം തിരികെ നല്‍കിയെന്ന് പട്ടേല്‍ ഇന്‍സ്റ്റാഗ്രാമില്‍ പറഞ്ഞു.ലിങ്ക്ഡ്ഇന്‍ പ്രൊഫൈല്‍ അനുസരിച്ച്, പട്ടേല്‍ മാനേജുമെന്റ് കമ്പനിയായ അനിപ് ഇങ്കിന്റെയും ആഡംബര സ്വകാര്യ മാച്ച് മേക്കിംഗ് സേവനമായ മോഹന്‍ മാച്ച് മേക്കിംഗിന്റെയും സിഇഒയാണ്.

അതേസമയം, എയര്‍ ഇന്ത്യ തങ്ങളുടെ പൈതൃകമായ 67 വിമാനങ്ങളുടെ നവീകരണത്തിനായി തയ്യാറെടുക്കുകയാണ്, പുതിയ വീതിയേറിയതും അടുങ്ങിയതുമായ വിമാനങ്ങള്‍ കൊണ്ടുവന്നുകൊണ്ട് അവരുടെ ഫ്‌ളീറ്റ് മെച്ചപ്പെടുത്താനാണ് കമ്പനി ശ്രമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *